Posts

മീര

 അവൻ എനിക്കൊരു  പേര് തന്നു  "മീര "! ഹൃദയ ധമനികൾ തന്ത്രി മീട്ടി  പാടാൻ എന്നെ തനിയെ വിട്ടു  നിലാവിൽ  അവൻ മറഞ്ഞു പോയി ! ഓർമകളിൽ എങ്ങോ  പിരിയുമ്പോൾ  നിറഞ്ഞ കണ്ണുനീർ  ഓർമ്മകൾ അല്ലെന്നു  മിഴികൾ ഒരിക്കൽ കൂടെ  ഓർമിപ്പിച്ചു !  ഇന്നു മുതൽ ഞാൻ മീരയാവുന്നു , ആർക്കു വേണ്ടി പാടണം , എന്നെന്റെ , ഹൃദയം തുടിച്ചു ? നിറങ്ങൾക്കോ ലയങ്ങൾക്കോ  ആർക്കെന്നറിയാതെ  വിരലുകൾ  കവിത വിരിച്ചു 
നിന്‍ സ്വരം അതു മാത്രമാണു ഞാന്‍ തേടുന്നതു വിരഹം , ഒരു മഴയാണതു  ... ഒരു കര്‍ക്കിടക മഴ .. തീ പേറും മഴ ! !

ഇതാ എന്‍റ്റേ പ്രണയം

എവിടെ നീ തേടുന്നുയെന്നെ? നിന്നാത്മ സ്പന്ധനങ്ങളിള്‍ നിന്നോടലിഞ്ഞെന്നേ ഈ ഞാന്‍ . ഇതള്‍ വിരിയാ സ്വപ്നഗലില്‍ നിന്‍ മീഴികള്‍ ഈറനണിയുമ്പൊള്‍ അറിഞ്ഞൊ നീ, നിന്‍റ്റെ മിഴിനീരില്‍ ഞാന്‍ ഉണ്‍ടായിരുന്നു! മൌനമായ് നിന്‍ നെന്ചകം നീറുമ്ബൊളും നിന്നില്‍ ഉരുകി തീര്‍ന്നതും ഇതേ ഞാന്‍.. അറിയുന്നില്ലെ നീ എന്നേ ? നിന്‍ ശ്വാസമായ്മാറുന്ന എന്‍റ്റേ ഈ ആത്മാവിന്‍ പ്രണയത്തെയും ? ഇനിയും തേടുന്നതെവിടെ നീ എന്നെ ??

ജീവിതമെന്ന പുസ്തകം

എഴുതി തീര്‍ന്നൊരു പുസ്തകമാണു ഞാന്‍ ! പഴയ താളുകള്‍ വായിച്ചു മടുത്തൊരു, പഴയ പുസ്തകം പോലെ ഈ ജീവിതവും . ക്ഷുദ്രജീവികള്‍ ഇടം തേടുന്ന പഴമയുടെ മഞ്ഞ നിറം നിറഞ്ഞ പഴമയുടെ മണമവശേഷിക്കുന്ന പഴയ ഒരു പുസ്തകം ! പലരും വായിക്കാന്‍ മറന്നു പോയ താളുകളില്‍, എഴുതാന്‍ ശ്രമിക്കാത്ത താളുകളില്‍ , കണ്ണീരിന്‍റ്റെ ഒരു ഇത്തിരി ആര്‍ദ്രത അവശേഷിപ്പിക്കുന്ന ഒരു പഴയ പുസ്തകം...

നഷ്‌ട വസന്തം

നിലാവുറങ്ങുകയാണ്‌; ഇനി നിഴലുകലില്ല, ഞാന്‍ തനിച്ചാണു. ഇടയില്ലാതെ പെയ്ത - മഴയിലെങ്ങൊ ഇന്നലെകള്‍ ഒഴുകി പോയിരിക്കുന്നു,. മിഴിനീരിന്‍റ്റെ നനവില്‍ ‍ഓര്‍മ്മകളും മാഞ്ഞു പോയിരിക്കുന്നു. മൌനത്തിന്‍റ്റെ നിറം മങ്ങും വ്യ്‌രൂപ്യം മാത്രം ആയിരിക്കുന്നു- ഈ ഏകാന്ത യാമങ്ങള്‍. ഞാനറിയുകയാണു നിറം മങ്ങിയ ചിത്രങ്ങളാല്‍ ‍എഴുതപ്പെട്ടിരിക്കുന്ന എന്‍റ്റെ ജീവിതത്തിന്‍റ്റേ ഈ പുതിയ താളുകള്‍. ഒരു വസന്തത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു ആത്മാവിന്‍റ്റെ ദുഃഖമായ് എല്ലാം അവസാനിക്കുന്നു.

സ്നേഹം

ഒരു നാളും കാണില്ലെന്നു കരുതി ഞാന്‍ - ഒരുപാടു നാളുകള്‍ കരഞിരുന്നു. ഒരു നാള്‍ ഒരു വഴിയില്‍ , ഒന്നായിത്തീരും യെന്നു- അറിഞ്ഞീല ഞാന്‍ അന്നും. ഒരു മാത്ര കൊണ്ടൊരു ജന്മം ജീവിച്ചതായ് തോന്നുന്നു ഇന്നും. മുറിവേറ്റ മനസ്സിന്നൊരു മറുമരുന്നായ്മാ- റുന്നൊരീ സ്നെഹത്തിന്‍ വെളിച്ചത്തില്‍ വിദൂരമെങ്കിലും ഞാനും കാണുന്നു ഒരു സ്വപ്നത്തിന്‍ മരുപ്പച ഇപ്പൊള്‍. ജന്മ സുക്രുതം കൊണ്ടു നേടിയ സ്നേഹമെ വിരഹത്തിന്‍ ചൂടില്‍ വാടാതെ നോക്കാം നമുക്കിതെന്നും ...