നിലാവുറങ്ങുകയാണ്; ഇനി നിഴലുകലില്ല, ഞാന്‍ തനിച്ചാണു. ഇടയില്ലാതെ പെയ്ത - മഴയിലെങ്ങൊ ഇന്നലെകള്‍ ഒഴുകി പോയിരിക്കുന്നു,. മിഴിനീരിന്റ്റെ നനവില്‍ ഓര്‍മ്മകളും മാഞ്ഞു പോയിരിക്കുന്നു. മൌനത്തിന്റ്റെ നിറം മങ്ങും വ്യ്രൂപ്യം മാത്രം ആയിരിക്കുന്നു- ഈ ഏകാന്ത യാമങ്ങള്‍. ഞാനറിയുകയാണു നിറം മങ്ങിയ ചിത്രങ്ങളാല്‍ എഴുതപ്പെട്ടിരിക്കുന്ന എന്റ്റെ ജീവിതത്തിന്റ്റേ ഈ പുതിയ താളുകള്‍. ഒരു വസന്തത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു ആത്മാവിന്റ്റെ ദുഃഖമായ് എല്ലാം അവസാനിക്കുന്നു.
അവൻ എനിക്കൊരു പേര് തന്നു "മീര "! ഹൃദയ ധമനികൾ തന്ത്രി മീട്ടി പാടാൻ എന്നെ തനിയെ വിട്ടു നിലാവിൽ അവൻ മറഞ്ഞു പോയി ! ഓർമകളിൽ എങ്ങോ പിരിയുമ്പോൾ നിറഞ്ഞ കണ്ണുനീർ ഓർമ്മകൾ അല്ലെന്നു മിഴികൾ ഒരിക്കൽ കൂടെ ഓർമിപ്പിച്ചു ! ഇന്നു മുതൽ ഞാൻ മീരയാവുന്നു , ആർക്കു വേണ്ടി പാടണം , എന്നെന്റെ , ഹൃദയം തുടിച്ചു ? നിറങ്ങൾക്കോ ലയങ്ങൾക്കോ ആർക്കെന്നറിയാതെ വിരലുകൾ കവിത വിരിച്ചു
Comments